റമദാന്‍ മാസത്തെ സ്വാഗതം ചെയ്യാന്‍ പത്ത് കാര്യങ്ങള്‍

റമദാന്‍ മാസത്തെ സ്വാഗതം ചെയ്യാന്‍ പത്ത് കാര്യങ്ങള്‍
  • ഏപ്രിൽ 7, 2021
  • ഇബ്റാഹീം ശംനാട്

ഒരു റമദാന്‍ മാസം കൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പുണ്യമാസമായ റമദാനിനെ എങ്ങനെയാണ് സ്വാഗതം ചെയ്യേണ്ടത്? അതിന് എപ്പോഴാണ് തയ്യാറെടുക്കേണ്ടത്്? ഇതില്‍ പ്രവാചകന്‍്റേയും അനുചരന്മാരുടേയും മാതൃക എന്താണ്? ജീവിതത്തില്‍ നേടേണ്ട ഏതൊരു കാര്യവും നേടാന്‍ ആസൂത്രണം അനിവാര്യമാണ്. ഇസ്ലാമിലെ എല്ലാ ആരാധനാകളും ആസൂത്രണത്തോടും ബോധപൂര്‍ച്ചവുവമാണ് നിര്‍വ്വഹിക്കേണ്ടത്. നമസ്കരം, സകാത്ത്, വൃതം,ഹജ്ജ് തുടങ്ങിയ ആരാധനാകര്‍മ്മങ്ങളിലും ആസൂത്രണം അനിവാര്യംതന്നെ.  

ആസന്നമായ റമദാന്‍ മാസം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ തയ്യാറാവേണ്ട സന്ദര്‍ഭമാണിത്. പ്രവാചകനും സഹാബികളും റമദാന്‍ ആഗതമാവുന്നതിന്‍്റെ ആറ് മാസം മുമ്പ് തന്നെ റമദാനിനെ സ്വീകരിക്കാന്‍ തയ്യാറെടുക്കുമായിരുന്നു. കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കലല്ല വൃതാനുഷ്ടാനം. അസഭ്യമായ സംസാരം, വികാര പ്രകടനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് മുക്തമാവുകയും നമ്മുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച അവബോധം ഉണ്ടാവുകയും ക്ഷമാശീലരും ധാര്‍മ്മിക ഗുണങ്ങളുള്ള വ്യക്തികളായി പരിവര്‍ത്തിക്കലാണ് വൃതാനുഷ്ടാനത്തിന്‍്റെ കാമ്പും കാതലും. സല്‍കര്‍മ്മങ്ങള്‍ക്ക് അനേകമിരട്ടി പ്രതിഫലമുള്ള റമദാന്‍ മാസത്തെ എങ്ങനെ വരവേല്‍ക്കണമെന്നതിനെ കുറിച്ച ആലോചനകള്‍ ചുവടെ.

1. ധാരാളമായി പാശ്ചാതപിക്കുക
മനുഷ്യരെന്ന നിലയില്‍ നാമെല്ലാം തെറ്റ് ചെയ്ത്പോവും.  പക്ഷെ നമുക്ക് അതില്‍ നിന്നും പാശ്ചാതപിച്ച് മടങ്ങാനുള്ള ഏറ്റവും നല്ല അവസരമാണ റമദാന്‍. നബി (സ) പറഞ്ഞു: ആദമിന്‍്റെ സന്താനങ്ങളെല്ലാം തെറ്റ്ചെയ്യുന്നവരാണ്.  എന്നാല്‍ തെറ്റു ചെയ്യുന്നവരില്‍ ഉത്തമര്‍ പാശ്ചാതപിച്ചു മടങ്ങുന്നവരത്രെ. മനസ്സ് ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് തൗബയും ഇസ്തിഗ്ഫാറും.  എഴുപതിലധികം പ്രാവിശ്യം നബി (സ) അത് നിര്‍വ്വഹിച്ചിട്ടുണ്ട്. അങ്ങനെ ശുദ്ധീകരിച്ചവരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.

2. പ്രാര്‍ത്ഥനകള്‍ വര്‍ധിപ്പിക്കുക
ഇബാദത്തുകളുടെ മജ്ജയാണ് പ്രാര്‍ത്ഥനയെന്ന് നബി (സ) പറയുകയുണ്ടായി. ചെറുതും വലുതുമായ നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കും മനംനൊന്ത് സൃഷ്ടാവിനോട് പ്രാര്‍ത്ഥിക്കാനുള്ള ഏറ്റവും നല്ല സന്ദര്‍ഭമാണ് റമദാന്‍ മാസം. പുണ്യ റമദാനിനെ ഉപയോഗപ്പെടുത്താനുള്ള അവസരത്തിനായി ധാരാളമായി പ്രാര്‍ത്ഥിക്കുക. അല്ലാഹുവേ, ശഅ്ബാനിലും ശഅ്ബാനിലും അനുഗ്രഹിക്കുക. റമദാനിനെ നമുക്ക് എത്തിച്ച് തന്നാലും തുടങ്ങിയ  പ്രാര്‍ത്ഥനകള്‍ ഉരുവിടാന്‍ ഇപ്പോള്‍ തന്നെ ആരംഭിക്കുന്നത് മാനസിക തയ്യാറെടുപ്പിന്‍്റെ ഭാഗമാണ്.  

3. സുന്നത്ത് നോമ്പുകള്‍ വര്‍ധിപ്പിക്കുക
ഉസാമ ഇബ്ന സൈദ് (റ) പറഞ്ഞു: ഞാന്‍ ചോദിച്ചു: പ്രവാചകരെ! താങ്ങള്‍ ശഅ്ബാനില്‍ നോമ്പ്നോല്‍ക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോമ്പനുഷ്ടിക്കുന്നതായി കണ്ടിട്ടില്ല. പ്രവാചകന്‍  (സ) പറഞ്ഞു: റജബിന്‍്റേയും റമദാന്‍്റേയും ഇടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാത്ത മാസമാണിത്.  പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണിത്. നോമ്പുകരനായിരിക്കെ എന്‍്റെ കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.”  കഴിഞ്ഞ റമദാനില്‍ നഷ്ടപ്പെട്ട്പോയ നോമ്പ് വീട്ടാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഈ ദിനങ്ങള്‍.

തിങ്കള്‍,വ്യാഴം എന്നീ ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: എല്ലാ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ മനുഷ്യന്‍്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിന് മുമ്പില്‍ സമര്‍പ്പിക്കുന്നതാണ്.  പരസ്പരം അകന്നവരൊഴിച്ച് അല്ലാഹു എല്ലാ മുസ്ലിംങ്ങള്‍ക്കും മാപ്പ് നല്‍കുന്നു. ചാന്ദ്രമാസത്തിലെ പൗര്‍ണ്ണമി ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുക.  അബുദര്‍റുല്‍ ഗിഫാരി (റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: പ്രവാചകന്‍ പറഞ്ഞു: ഓ അബുദര്‍റ്! എല്ലാ ചാന്ദ്ര മാസത്തിലും മുന്ന് ദിവസം നീ നോമ്പനുഷ്ടിക്കുന്നുവെങ്കില്‍, അത് 13,14,15 എന്നീ ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുക.

4. ഖുര്‍ആനുമായുള്ള ബന്ധം
റമദാനിനെ വരവേല്‍ക്കുന്നതിന്‍്റെ ഭാഗമായി ഖുര്‍ആനുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്. ഖുര്‍ആന്‍ പാരായണം,ഗ്രാഹ്യത,ചിന്ത,പ്രാവര്‍ത്തികമാക്കല്‍,മറ്റുള്ളവര്‍ക്ക് എത്തിച്ച്കൊടുക്കല്‍ ഇതെല്ലാം ഖുര്‍ആനുമായി ആത്മബന്ധം സ്ഥാപിക്കാന്‍ സഹായിക്കും.  അല്ലാഹുവുമായി അടുക്കുവാനും നമ്മുടെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കുവാനും ഖുര്‍ആന്‍ നമുക്ക് തുണയാകും. ഈ തലത്തില്‍ ഖുര്‍ആനുമായി ബന്ധപ്പെടുന്ന ഓരോ നിമിഷത്തിലും അതിന്‍്റെ അര്‍ത്ഥ തലങ്ങളുടെ ആഴം ബോധ്യമാവാനും അതിലൂടെ ഇഹ പര ലോകത്ത് ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കാനും കാരണമാവുകയും ചെയ്യും.  

5. പ്രവാചകചര്യ പിന്തുടരുക
റമദാനിനെ സ്വീകരിക്കുവാനായി പ്രവാചകനെ (സ) യെ കൂടുതല്‍ മനസ്സിലാക്കികൊണ്ട് അദ്ദേഹത്തിന്‍്റെ ചര്യ പിന്തുടരുക. റമദാനിനെ അവിടന്ന് വരവേറ്റത് പോലെ നാമും വരവേല്‍ക്കുക. റമദാനിനെ കുറിച്ച സരോപദേശങ്ങള്‍, അതിന്‍്റെ പ്രത്യേകത വിവരിക്കല്‍ എന്നിവകൊണ്ടെല്ലാം സമ്പന്നമായിരുന്നു അവിടത്തെ ഉദ്ബോധനങ്ങള്‍. ഖുര്‍ആന്‍ പറയുന്നു: പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ  പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.3:31

6. ദാനധര്‍മ്മം ചെയ്യുക
നമ്മള്‍ പരസ്പരം സഹായിച്ചാല്‍ മാത്രമേ ഈ ലോകം അഭിവൃദ്ധിപ്പെടുകയുള്ളൂ. അല്ലാഹു നമുക്ക് അതിന് ഇരുലോകത്തും പ്രതിഫലം നല്‍കുന്നതാണ്.  നബി (സ) പറഞ്ഞു: അല്ലാഹു തന്‍്റെ അടിമയെ സഹായിച്ച്കൊണ്ടിരിക്കും. അയാള്‍ മറ്റുള്ളവരെ സഹായിച്ച്കൊണ്ടിരിക്കുന്നേടുത്തോളം.  ഖുര്‍ആന്‍ ചോദിക്കുന്നു:  അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കാന്‍ ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അനേകമിരട്ടിയായി തിരിച്ചുതരും. മാന്യമായ പ്രതിഫലത്തിനര്‍ഹനും അയാള്‍തന്നെ. 57:11  റമദാനില്‍ അടിച്ച് വീശുന്ന കാറ്റിനെക്കാള്‍ ഉദാരനായിരുന്നു പ്രവാചകന്‍.

7. സ്വഭാവം മെച്ചപ്പെടുത്തുക
നമ്മുടെ ദീന്‍ ശക്തമായി ഊന്നുന്ന കാര്യം സ്വഭാവം മെച്ചപ്പെടുത്താനാണ്. ഭൗതികമായി മനുഷ്യന്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും സ്വഭാവപരമായി മനുഷ്യന്‍ മൃഗത്തെക്കാള്‍ അധ:പതിക്കുകയാണ് ചെയ്യുന്നത്.  ഉന്നത സ്വഭാവഗുണങ്ങളുള്ളവരാണ് നിങ്ങളില്‍ ഉത്തമന്‍ എന്ന് പ്രവാചകന്‍ (സ) അരുളുകയുണ്ടായി.  ഈ റമദാനിനെ നാം വരവേല്‍ക്കുന്നത് ഉത്തമ സ്വഭാവഗുണങ്ങളുള്ളവനായിരിക്കും എന്ന ദൃഡവിശ്വാസത്തോടെയാവട്ടെ.  അതിനുള്ള ബോധപൂര്‍വ്വമായ ശ്രമം നമുക്ക് ഇപ്പോള്‍ തന്നെ ആരംഭിക്കാം.

8. മിതത്വം പുലര്‍ത്തുക
ഭക്ഷണം, സംസാരം തുടങ്ങിയ കാര്യങ്ങളില്‍ റമദാനില്‍ മിതത്വം പുലര്‍ത്താന്‍ ഇപ്പോള്‍ തന്നെ തയ്യാറെടുക്കുക. ഇമാം ശാഫി പറഞ്ഞു: 16 വര്‍ഷം ഞാന്‍ വയര്‍ നിറയെ ഭക്ഷണം കഴിച്ചിട്ടില്ല. കാരണം അത് ഒരാളുടെ ശരീരത്തിന് അമിതഭാരം സൃഷ്ടിക്കുകയും കാര്യങ്ങള്‍ ശരിയായി ഗ്രഹിക്കാതിരിക്കാനും ഇടയാക്കും.  ഉറക്കിന് അത് പ്രേരിപ്പിക്കുകയും ഇബാദത്തുകള്‍ നിര്‍വ്വഹിക്കാന്‍ അലസനാക്കുകയും ചെയ്യും. പോഷകാഹരങ്ങളില്‍ കുറവ് ഉണ്ടാവാതെ മിതമായ ഭക്ഷണശീലം ഇപ്പോള്‍ തന്നെ പതിവാക്കുക.

9. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക
കഴിഞ്ഞ കാലങ്ങളിലെ നമ്മുടെ ഇടപെടലുകളില്‍ സ്വാഭാവികമായും പലതരം പാളിച്ചകളും വന്നിരിക്കാം. നിസ്സാരമായ കാരണങ്ങളെ ചൊല്ലി ഭാര്യ ഭര്‍തൃ ബന്ധങ്ങളും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും അകലുന്ന കാലമാണിത്. നബി (സ) പറഞ്ഞു: മൂന്ന് ദിവസത്തിലധികം തന്‍്റെ സഹോദരനുമായി ഒരു മുസ്ലിമിന് പിണങ്ങി നില്‍ക്കാന്‍ അനുവാദമില്ല. അങ്ങനെ മൂന്ന് ദിവസത്തിലധികം പിണങ്ങി ഒരാള്‍ മരിച്ചാല്‍ അവന്‍ നരഗത്തില്‍ പ്രവേശിച്ചത് തന്നെ. അയല്‍പക്ക ബന്ധങ്ങള്‍,സുഹൃദ് ബന്ധങ്ങള്‍, സഹോദര സമുദായത്തിലെ അംഗങ്ങളുമായുള്ള ബന്ധങ്ങളെല്ലാം പരമാവധി മെച്ചപ്പെടുത്താന്‍ ഇപ്പോള്‍ തന്നെ ശ്രമമാരംഭിക്കുക.  

10. ജീവകാരുണ്യ പ്രവര്‍ത്തനം
സമകാലീന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളിലൂള്ള നമ്മുടെ സഹോദരന്മാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരണാധീതമാണ്. ജീവകാരുണ്യ പ്രവര്‍ത്തനവും ജനസേവനം ദൈവാരാധനയെ പോലത്തെന്നെ പ്രതിഫലാര്‍ഹമായ കര്‍മ്മമാണെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. നന്മ കല്‍പ്പിക്കുക തിന്മ തടയുക, ഇസ്ലാമിന്‍്റെ സന്ദേശം സഹോദരന്മാരെ ഓര്‍മ്മപ്പെടുത്തുക  അങ്ങനെ തുടങ്ങി എല്ലാ സല്‍കാര്യങ്ങളും ഇപ്പോള്‍ തന്നെ പതിവാക്കിയാല്‍ റമദാനില്‍ അത് അനായസമായി നിര്‍വ്വഹിക്കാനും അനേകമിരട്ടി പ്രതിഫലം കരസ്ഥമാക്കാനും സാധിക്കുന്നതാണ്.

ഇന്ന് തന്നെ ചെയ്ത്കൊണ്ടാണ് നാളെ ചെയ്യേണ്ട കാര്യങ്ങള്‍ക്ക് നാം തയ്യാറെടുക്കേണ്ടത് എന്ന ഒരു മഹാന്‍്റെ വചനം എത്ര അന്വര്‍ത്ഥമാണ്. ആസന്നമായ റമദാനിനെ സ്വീകരിക്കാന്‍ മുകളില്‍ പറഞ്ഞതും അല്ലാത്തതുമായ എല്ലാ സല്‍കര്‍മ്മങ്ങളും ചെയ്ത്കൊണ്ട് ഇന്നത്തെ കലുശമായ അന്തരീക്ഷത്തില്‍ ചൈതന്യവത്തായ ജീവിതത്തിലെ അസുലഭമായ മറ്റൊരു റമദാനിനെ വരവേല്‍ക്കാന്‍ നാം ഇപ്പോള്‍ തന്നെ തയ്യാറാവുക.  

(കടപ്പാട്)

ഇബ്റാഹീം ശംനാട്